ഭ്രാന്തമായ പ്രണയം, എട്ട് ഭാര്യമാരും ഒരു വീട്ടിൽ, നാലു കിടപ്പുമുറികളുള്ള വീട്ടിൽ ഒരു മുറിയിൽ 2 ഭാര്യമാർ വീതം, കിടക്ക പങ്കിടുന്നത് ഊഴമനുസരിച്ച്,യുവാവിന്റെ ജീവിതം ഇങ്ങനെ



ഒരു ഭാര്യയേയും കൊണ്ട് തന്നെ ജീവിക്കാൻ കഴിയുന്നില്ല എന്നാണ് പല ഭർത്താക്കന്മാരും എപ്പോഴും പറയാറ്. എന്നാൽ തന്റെ എട്ടു ഭാര്യമാരാണ് തന്റെ സ്വർഗ്ഗം എന്നുപറയുകയാണ് ഒരു ചെറുപ്പക്കാരൻ.പരമ്പരാഗത ടാറ്റൂ ആർട്ട് ആയ യാന്ത്രയിൽ പേര് കേട്ട വ്യക്തിയാണ് ഓങ് ഡാം സോരറ്റ്.


തായ്‌ലൻഡിലെ ഒരു ടിവി ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്റെ എട്ടു ഭാര്യമാരേയും അവരോടൊപ്പമുള്ള ജീവിതത്തെയും കുറിച്ച് സോരാറ്റ് സംസാരിച്ചു.കൂടാതെ അവതാരകന് തന്റെ എട്ടു ഭാര്യമാരേയും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.


ഒരു വീട്ടിലാണ് ഈ 8 ഭാര്യമാരെയും താമസിപ്പിച്ചിരിക്കുന്നത്, ഞങ്ങളുടെ ഭർത്താവാണ് ഈ ലോകത്തേക്ക് വെച്ച് ഏറ്റവും മികച്ച ഭർത്താവ് എന്നാണ് 8 സുന്ദരിമാർ പറയുന്നത്.സോരറ്റ് തന്റെ ഭാര്യമാരെ കണ്ടുമുട്ടിയ രീതി വളരെ രസകരമാണ്.

ആദ്യഭാര്യയെ കണ്ടുമുട്ടിയത് ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വച്ചാണ്. പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.കണ്ടമാത്രയിൽ തന്നെ പ്രണയം തോന്നി. രണ്ടാം ഭാര്യയെ ഒരു മാർക്കറ്റിൽ വെച്ചാണ് കണ്ടത്.


ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും തന്റെ ആണോ ആദ്യ ഭാര്യയെ കുറിച്ച് അറിഞ്ഞിട്ടും രണ്ടാംഭാര്യ വിവാഹം കഴിക്കാൻ സമ്മതിച്ചു.മൂന്നാം ഭാര്യയെ ആശുപത്രിയിൽവെച്ച് കാണുകയും ഇഷ്ടത്തിൽ ആവുകയും ചെയ്തു.

അവരെയും വിവാഹം കഴിച്ചതിനുശേഷം നാലും അഞ്ചും ആറും ഭാര്യമാരെ കണ്ടത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്ടിക്കറ്റോക്ക് വഴിയാണ്. ആറ് ഭാര്യമാർ ഉണ്ടായിട്ടും സോരാറ്റിന്റെ പ്രണയം അവസാനിച്ചില്ല.


ക്ഷേത്രദർശനത്തിന് അമ്മയുമായി പോയപ്പോൾ ഏഴാം ഭാര്യയെയും കണ്ടു പിന്നീട് അവധി ആഘോഷിക്കാൻ ഭാര്യമാരെയും കൂട്ടി പട്ടായയിൽ പോയപ്പോൾ എട്ടാം ഭാര്യയെ കണ്ടുമുട്ടി.ഭാര്യമാർ ഭർത്താവിനെ കുറിച്ച് പറയുന്നത് ഞങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ അദ്ദേഹമാണ് എന്നാണ് ഭാര്യമാർ പറയുന്നത്.

ഞങ്ങൾ തമ്മിൽ ഇതുവരെയും വഴക്ക് ഉണ്ടായിട്ടില്ലെന്നും ഭർത്താവ് വളരെ നല്ല രീതിയിൽ ആണ് ഓരോ ഭാര്യമാരോട് പെരുമാറുന്നതെന്നും യുവതികൾ പറയുന്നു.നിലവിൽ രണ്ട് ഭാര്യമാർ ഗർഭിണിയാണ്. ആദ്യഭാര്യയിൽ ഇദ്ദേഹത്തിന് ഒരു മകനുണ്ട്.


ഇവർ കഴിയുന്ന വീട്ടിൽ നാല് കിടപ്പുമുറികൾ ആണ് ഉള്ളത്. ഒരു മുറിയിൽ രണ്ടു ഭാര്യമാർ വീതമാണ് ഉറങ്ങുന്നത്. ഭർത്താവിനൊപ്പം കിടക്ക പങ്കിടുന്നത് ആവട്ടെ ഊഴം അനുസരിച്ചും.എന്നാലും ഒരു ഭാര്യമാർക്കും ഈ രീതിയൊന്നും പ്രശ്നമല്ല.


തന്നോട് എപ്പോഴും സത്യസന്ധത പുലർത്താൻ ഭാര്യമാരോട് പറഞ്ഞതായി സോരറ്റ് അഭിമുഖത്തിനിടെ വെളിപ്പെടുത്തി.ഭാര്യമാർക്ക് വേറെ ആളെ കിട്ടിയാൽ നേരെ തന്റെ അടുത്ത് വന്ന് പറയാനുള്ള സ്വാതന്ത്ര്യം താൻ നൽകിയിട്ടുണ്ട് എന്ന് സോരറ്റ് പറയുന്നു.

പിരിയാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ അവർ ഉണ്ടെന്ന് പറഞ്ഞാൽ അവർക്ക് അവരുടെ വഴിക്ക് പോകാം എന്നാണ് സോരറ്റ് പറയുന്നത്, എന്നാൽ ഇതുവരെയും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്നും പറയുന്നു.